അടിയന്തര ആരോഗ്യ നിരീക്ഷണാലയം വരുന്നു
3 years, 7 months Ago | 331 Views
കോവിഡ് അനുഭവപാഠം ഭാവിയിൽ ഉപയോഗപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ദേശീയ പൊതുജനാരോഗ്യ നിരീക്ഷണാലയം (നാഷനൽ പബ്ലിക് ഹെൽത്ത് ഒബ്സർവേറ്ററി – എൻപിഎച്ച്ഒ) സജ്ജമാക്കുന്നു. യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് (സിഡിസി) കീഴിലെ എമർജൻസി ഓപ്പറേഷൻസ് സെന്റർ മാതൃകയിലാകുമിത്. അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയത്തിന്റെ ദേശീയ കൺട്രോൾ റൂം എന്ന നിലയിലാകും പ്രവർത്തനം.
അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരുകളുമായി ചേർന്നു പ്രവർത്തിക്കുക, അല്ലാത്ത സമയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പൊതുജനാരോഗ്യ പരിപാടികൾ ഏകോപിപ്പിക്കുക എന്നിവയാകും മുഖ്യചുമതല കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കായി സജ്ജമാക്കിയ കൺട്രോൾ റൂം ഫലപ്രദമായിരുന്നെന്ന വിലയിരുത്തലുണ്ട്. ഇതിന്റെ തുടർച്ചയാണു ലക്ഷ്യമിടുന്നത്. കോവിഡ് കാലത്ത് ഏറെ പ്രയോജനപ്പെട്ട കോവിൻ പോർട്ടൽ, ആരോഗ്യസേതു ആപ്, ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ് തുടങ്ങിയവ എൻപിഎച്ച്ഒയിൽ ലയിപ്പിക്കും.
രണ്ടാംഘട്ടത്തിൽ, പകർച്ചവ്യാധി നിയന്ത്രണം, ദേശീയ ഡിജിറ്റൽ ഹെൽത്ത് ഐഡി, ക്ഷയരോഗ നിയന്ത്രണ പരിപാടി, ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പദ്ധതികൾ തുടങ്ങിയവയിലും എൻപിഎച്ച്ഒയുടെ ഇടപെടലുണ്ടാകും.
Read More in India
Related Stories
‘കുട്ടിപ്പരിപാടി’കൾക്കിടെ ജങ്ക് ഫുഡ് പരസ്യം വേണ്ട-വനിതാ ശിശുക്ഷേമ മന്ത്രാലയം
3 years, 9 months Ago
വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു
1 year, 5 months Ago
ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്പോര്ട്ട്
3 years, 11 months Ago
എസ്.ബി.ഐ.യുടെ സർവീസ് ചാർജുകളിൽ മാറ്റം
3 years, 11 months Ago
Comments