ഒബിസി ബിൽ രാജ്യസഭയും പാസാക്കി
.jpg)
3 years, 9 months Ago | 293 Views
ഒബിസി ബിൽ പാസാക്കാൻ ലോക്സഭയിലേതു പോലെ രാജ്യസഭയിലും ഭരണ– പ്രതിപക്ഷ കക്ഷികൾ കൈകോർത്തു. ബില്ലിനെ സ്വാഗതം ചെയ്ത പ്രതിപക്ഷ കക്ഷികൾ, സംവരണ പരിധി 50 ശതമാനത്തിനു മേൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ എംപിമാരുടെ ഭേദഗതി നിർദേശങ്ങൾ സഭ തള്ളി.
ബില്ലിനെക്കുറിച്ച് ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച വൈകിട്ട് 6 വരെ നീണ്ടു. പല സംസ്ഥാനങ്ങളിലും നിലവിൽ 50 ശതമാനത്തിനു മുകളിലാണ് ഒബിസി സംവരണമെന്നും 50% എന്ന സംവരണ പരിധി കേന്ദ്രം എടുത്തുകളയണമെന്നും . ചർച്ചയ്ക്കു തുടക്കമിട്ട അഭിഷേക് സിങ്‌വി (കോൺഗ്രസ്) ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കാൻ കേന്ദ്രം തയാറാവണമെന്നു ബിനോയ് വിശ്വം (സിപിഐ) ആവശ്യപ്പെട്ടു. കേന്ദ്ര സർവകലാശാലകളിൽ പലയിടത്തും അധ്യാപക തസ്തികകളിൽ സംവരണം നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ അബ്ദുൽ വഹാബ് (മുസ്‍ലിം ലീഗ്), ദലിത് വിഭാഗത്തിലുള്ള മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സംവരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ലിലൂടെ സ്വന്തം തെറ്റ് തിരുത്തുക മാത്രമാണു കേന്ദ്രം ചെയ്തിരിക്കുന്നതെന്ന് എളമരം കരീം (സിപിഎം) പറഞ്ഞു.
Read More in India
Related Stories
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന് .
3 years, 5 months Ago
സ്വതന്ത്ര സമുദ്രപാത ആവശ്യം: യുഎൻ രക്ഷാസമിതിയിൽ മോദി
3 years, 9 months Ago
ഇന്ത്യന്‍ ദേശീയപാതകളിലെ ടോള്‍ പ്ളാസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
2 years, 9 months Ago
രാഷ്ട്രസേവനത്തിന്റെ 69 വര്‍ഷങ്ങള്‍ പിന്നിട്ട് ഭാരത് സേവക് സമാജ്
3 years, 9 months Ago
കൊവിഡ് പാക്കേജിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന
3 years, 12 months Ago
ആദായ നികുതി ഒത്തുതീർപ്പ് പദ്ധതിയിൽ മാർച്ച് 31 വരെ അപേക്ഷിക്കാം
4 years, 2 months Ago
Comments