ഒബിസി ബിൽ രാജ്യസഭയും പാസാക്കി
.jpg)
3 years, 8 months Ago | 275 Views
ഒബിസി ബിൽ പാസാക്കാൻ ലോക്സഭയിലേതു പോലെ രാജ്യസഭയിലും ഭരണ– പ്രതിപക്ഷ കക്ഷികൾ കൈകോർത്തു. ബില്ലിനെ സ്വാഗതം ചെയ്ത പ്രതിപക്ഷ കക്ഷികൾ, സംവരണ പരിധി 50 ശതമാനത്തിനു മേൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ എംപിമാരുടെ ഭേദഗതി നിർദേശങ്ങൾ സഭ തള്ളി.
ബില്ലിനെക്കുറിച്ച് ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച വൈകിട്ട് 6 വരെ നീണ്ടു. പല സംസ്ഥാനങ്ങളിലും നിലവിൽ 50 ശതമാനത്തിനു മുകളിലാണ് ഒബിസി സംവരണമെന്നും 50% എന്ന സംവരണ പരിധി കേന്ദ്രം എടുത്തുകളയണമെന്നും . ചർച്ചയ്ക്കു തുടക്കമിട്ട അഭിഷേക് സിങ്‌വി (കോൺഗ്രസ്) ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കാൻ കേന്ദ്രം തയാറാവണമെന്നു ബിനോയ് വിശ്വം (സിപിഐ) ആവശ്യപ്പെട്ടു. കേന്ദ്ര സർവകലാശാലകളിൽ പലയിടത്തും അധ്യാപക തസ്തികകളിൽ സംവരണം നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ അബ്ദുൽ വഹാബ് (മുസ്‍ലിം ലീഗ്), ദലിത് വിഭാഗത്തിലുള്ള മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സംവരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ലിലൂടെ സ്വന്തം തെറ്റ് തിരുത്തുക മാത്രമാണു കേന്ദ്രം ചെയ്തിരിക്കുന്നതെന്ന് എളമരം കരീം (സിപിഎം) പറഞ്ഞു.
Read More in India
Related Stories
ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രം
3 years, 10 months Ago
അനാമിക ബി രാജീവ് : ഇന്ത്യൻ നാവികസേനയുടെ ആദ്യ ഹെലികോപ്റ്റർ പൈലറ്റ്
10 months, 1 week Ago
അഞ്ച് പദ്ധതികള്‍; ഗ്രാമീണ ഇന്ത്യ ഡിജിറ്റലാകുന്നു
2 years, 10 months Ago
അടുത്തറിയാം ലക്ഷദ്വീപിനെ
3 years, 9 months Ago
2 മധ്യദൂര മിസൈലുകൾ കൂടി പരീക്ഷിച്ച് ഇന്ത്യ
3 years Ago
ഇന്ത്യയില്‍ ആദ്യമായി 'ആഗോള പഠനനഗരം' പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍
3 years, 4 months Ago
രാജധാനി ട്രെയിനുകളിൽ സ്മാർട് കോച്ചുകൾ
3 years, 7 months Ago
Comments