ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കേരളത്തിന് കിട്ടില്ല

3 years, 1 month Ago | 465 Views
പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കമ്പനി (എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍) സംസ്ഥാന സര്‍ക്കാരിനു കൈമാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യവത്കരണ നയമനുസരിച്ച് മുന്നോട്ടുപോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ധനസഹമന്ത്രി ഡോ. ഭഗവത് കാരാട് അറിയിച്ചു. ഓഹരിവില്പ്പനയിലെ ലേലത്തില്‍ കേരളത്തിന് പങ്കെടുക്കാന്‍ കഴിയില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭയില്‍ വിഷയമുന്നയിച്ച ജോണ്‍ ബ്രിട്ടാസിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി കേന്ദ്രനിലപാട് അറിയിച്ചത്. എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ സ്വകാര്യവത്കരിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഏറ്റെടുക്കാന്‍ അനുമതിതേടി കേരളം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
ഓഹരിവിറ്റഴിക്കല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വ്യവസായ വികസന കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി.) അപേക്ഷയും നല്കി. സര്‍ക്കാരിന്റെ 51 ശതമാനം ഓഹരിപങ്കാളിത്തമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കോ സഹകരണ സംഘടനകള്‍ക്കോ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരിവില്‍പ്പനയുടെ ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് 2002 മുതലുള്ള പൊതുനയം. അതിനാല്‍, കേന്ദ്രമന്ത്രിസഭയുടെയോ സാമ്പത്തികകാര്യ മന്ത്രിതലസമിതിയുടെയോ പ്രത്യേകാനുമതിയില്ലാതെ ഒരു പൊതുമേഖലാസ്ഥാപനത്തിന് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കല്‍ ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ധനസഹമന്ത്രി വിശദീകരിച്ചു.
Read More in India
Related Stories
ഡിജിലോക്കർ രേഖകൾ വാട്സാപ്പിലൂടെ
3 years, 2 months Ago
ഗഗൻയാൻ മിഷൻ : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി
1 year, 3 months Ago
വിരലടയാളം വൈകിയാലും ഇനി കുട്ടികളുടെ ആധാർ റദ്ദാകില്ല
3 years, 3 months Ago
മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര അവാര്‍ഡ് കേരളത്തിന്
3 years, 7 months Ago
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
3 years, 9 months Ago
ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്പോര്‍ട്ട്
3 years, 4 months Ago
Comments