സിൽവർലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കും
5 hours, 5 minutes Ago | 9 Views
ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിൽവർലൈനുമായി ബന്ധപ്പെട്ടുള്ള കേസുകൾ അതിന്റെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ തീരുമാനിച്ചു. സിൽവർലൈൻ പദ്ധതിയുടെ സ്ഥലമേറ്റെടുത്തുകൊണ്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകിയതായി വി.ഡി. സതീശൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസം നേരിട്ട് മനസ്സിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിച്ചിട്ടും ഇല്ല. നിരവധി വർഷങ്ങളായി ഈ ഭൂമി വാങ്ങാനോ വിൽക്കാനോ സാധാരണക്കാർക്ക് സാധിക്കുന്നില്ല. സിൽവർ ലൈനിനെ എതിർത്ത് ഞങ്ങൾ സമരം ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനം’, വി.ഡി. സതീശൻ പറഞ്ഞു.
സിൽവർ ലൈനിന് വേണ്ടി മഞ്ഞക്കുറ്റി കുഴിച്ചിട്ട സ്ഥലങ്ങളിലുള്ള ആളുകൾക്ക് സ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ പറ്റാത്ത പ്രതിസന്ധി വർഷങ്ങളായി നിലനിന് നിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങൾക്ക്. പദ്ധതി ഉപേക്ഷിച്ച മട്ടായിട്ടും വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുമ്പോട്ട് പോകാം എന്ന തീരുമാനത്തിലായിരുന്നു കഴിഞ്ഞ പിണറായി മന്ത്രിസഭ. ഇതാണ് ഇപ്പോൾ വി.ഡി. സതീശൻ മന്ത്രിസഭ റദ്ദാക്കിയിരിക്കുന്നത്.
Read More in Kerala
Related Stories
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
3 years, 11 months Ago
അഞ്ച് കുട്ടികള്‍ക്ക് ധീരതക്കുള്ള ദേശീയ പുരസ്കാരം
4 years, 3 months Ago
കുട്ടികളിലെ കാഴ്ചക്കുറവ്; ദൃഷ്ടി പദ്ധതിയുമായി ഭാരതീയ ചികിത്സ വകുപ്പ്
4 years, 10 months Ago
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
4 years, 5 months Ago
Comments