Friday, July 3, 2026 Thiruvananthapuram

മെഡിക്കൽ കോളേജിലെ അധ്യാപക ക്രൂരത അവസാനിപ്പിക്കാൻ സംവിധാനം വേണം-ഹൈക്കോടതി

banner

10 hours, 17 minutes Ago | 10 Views

മെഡിക്കൽ വിദ്യാർഥികളെ ദ്രോഹിക്കുകയും അപമാനിക്കുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്ന ക്രൂരരായ അധ്യാപകർ മെഡിക്കൽ കോളേജുകളിൽ ഉണ്ടെന്നും ഇതിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.
 
ഇന്റേണൽ മാർക്ക് ലഭിക്കില്ലെന്ന ഭീതിയിൽ കുട്ടികൾ എല്ലാം മൗനമായി സഹിക്കുകയാണ്. ഭൂരിപക്ഷം അധ്യാപകരും നല്ലവരും വിദ്യാർഥികളെ ശരിയായി പരിശീലിപ്പിക്കുന്നവരുമാണ്. പക്ഷേ, മറിച്ചുള്ള ചെറുവിഭാഗം ഉണ്ട്. ദ്രോഹങ്ങൾ സഹിക്കാനാകാതെ പഠനം അവസാനിപ്പിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും അപൂർവമല്ല.
 
ഉറങ്ങാനും ഭക്ഷണം കഴിക്കാനും അനുവദിക്കാതെ രാവും പകലും നിരന്തരം ജോലിചെയ്യാൻ ഹൗസ് സർജൻമാരെയും പി.ജി. വിദ്യാർഥികളെയും നിർബന്ധിപ്പിക്കുന്നുണ്ട്. അപകടകരമായ അവസ്ഥയും സമൂഹത്തിന് വലിയ ഭീഷണിയുമാണിത്. ഇതിന് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നാഷണൽ മെഡിക്കൽ കമ്മിഷനും സർവകലാശാലകളും നടപടി സ്വീകരിക്കണം. കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാൻ കഴിയുന്ന സ്വതന്ത്ര കമ്മിഷനോ മറ്റ് നടപടികളോ ആണ് വേണ്ടത് -കോടതി പറഞ്ഞു.
 



Read More in Kerala

Comments