ചരിത്രം തിരുത്തി സ്പെയ്സ് എക്സ് പേടകം; ബഹിരാകാശ ടൂറിസത്തില്‍ ഇലോണ്‍ മസ്കിന്റെ മാസ് എന്‍ട്രി
4 years, 3 months Ago | 468 Views
ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്പെയ്സ് എക്സ് പേടകം. ബഹിരാകാശ ടൂറിസം എന്ന അധികമാരും സാധ്യത കല്‍പ്പിക്കാതിരുന്ന മേഖലയില്‍ ഒന്നാമതെത്തിയ ദൗത്യം. നാല് പേരുമായിട്ടാണ് സ്പെയ്സ് എക്സ് പേടകം നാസയുടെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്പേസ് ടൂറിസ്റ്റുകള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു. ഇതില്‍ ബഹിരാകാശ വിദഗ്ദ്ധര്‍ ആരുമില്ല.
എലണ്‍ മസ്കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ ദൗത്യം. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങിയതാണ് യാത്രാസംഘം. മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മൂന്ന് ദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. സംഭവിക്കാന്‍ സാധ്യതയില്ലാതിരുന്നതിനെ വിജയിപ്പിച്ച് മസ്ക് കാട്ടിയത് ചരിത്രത്തിലെ കൗതുകമാണ്.
ഇന്റര്‍നെറ്റ് കൊമേഴ്സ് കമ്പനിയുടെ ജാരദ് ഐസക്മാന് നേതൃത്വം നല്കുന്ന സംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും കാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്പേയ്സ് ഡേറ്റ എന്‍ജിനീയറുമാണ് ഉള്ളത്. സ്പേസ്എക്സിന്റെ ആദ്യ ഔദ്യോഗിക ബഹിരാകാശ ടൂറിസം ദൗത്യത്തില്‍ ഇലോണ്‍ മസ്ക് പോകുന്നില്ല.ഷിഫ്റ്റ് ഫോര്‍ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. 200 മില്യണ്‍ ഡോളറാണ് യാത്രക്കായി വിനോദ സഞ്ചാരികള്‍ മുടക്കിയത്.
Read More in Technology
Related Stories
ചൊവ്വയില്‍ നിന്ന് പാറക്കഷ്ണം ശേഖരിക്കാനുള്ള പെഴ്സിവിയറന്‍സ് റോവറിന്റെ ആദ്യ ശ്രമം പരാജയം
4 years, 4 months Ago
അതിവേഗ ചൊവ്വാ യാത്രയ്ക്ക് ഫാത്തിമ ഇബ്രാഹിമിന്റെ പുതിയ റോക്കറ്റ് ആശയം
4 years, 9 months Ago
കമ്പോസ്റ്റ് നിര്‍മാണം മൊബൈല്‍ ആപ്പിലൂടെ....
4 years, 6 months Ago
ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട പുതിയ ഫീച്ചേർസുമായി വാട്സാപ്പ്
3 years, 8 months Ago
ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
4 years, 6 months Ago
ഫോണുകൾക്കെല്ലാം ഒരേ ചാർജർ, പുതിയ നിയമം 2025-ൽ നിലവിൽ വരും.
1 year, 6 months Ago
Comments