വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
4 years, 3 months Ago | 752 Views
സംസ്ഥാനത്ത് ഇ-പട്ടയങ്ങൾ നിലവിൽ വന്നു. ക്യുആർ കോഡും ഡിജിറ്റൽ ഒപ്പുമുള്ള പട്ടയങ്ങളാണു ഇനി വിതരണം ചെയ്യുക. പട്ടയങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ നഷ്ടപ്പെടാത്ത രീതിയിൽ സംരക്ഷിക്കും.
ആദ്യ ഇ-പട്ടയത്തിന്റെ വിതരണം മലപ്പുറത്ത് മന്ത്രി കെ.രാജൻ നിർവഹിച്ചു. തിരൂർ ലാൻഡ് ട്രൈബ്യൂണലിൽ നിന്ന് ഉണ്ണീൻകുട്ടിക്ക് നൽകിയ പട്ടയമാണ് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം. ആദ്യ ഘട്ടമായി ലാൻഡ് ട്രൈബ്യൂണൽ നൽകുന്ന ക്രയ സർട്ടിഫിക്കറ്റുകളാണ് ഇ-പട്ടയങ്ങൾ ആക്കിയിട്ടുള്ളത്. തുടർന്ന് പതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങളും ഇ-പട്ടയങ്ങളായി നൽകും. ഇ-പട്ടയങ്ങൾ വന്യു വകുപ്പിന്റെ റെലീസ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ പട്ടയം ലഭിച്ചശേഷം പോക്കുവരവുകൾ പ്രത്യേക അപേക്ഷയില്ലാതെ തന്നെ നടത്താം.
പട്ടയങ്ങളുടെ ആധികാരികത ക്യൂആർ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താം എന്നതിനാൽ വ്യാജ പട്ടയങ്ങൾ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാനാകും. ഇ-പട്ടയങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഒരു വ്യക്തിക്ക് നൽകിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാവും. ഇതുമൂലം വീണ്ടും പട്ടയങ്ങൾക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാം.
പതിച്ചു നൽകുന്ന ഭൂമിക്കു സർക്കാരോ വർഷങ്ങളായി കൈവശം വച്ചു വരുന്ന ഭൂമിക്കു ലാൻഡ് ട്രൈബ്യൂണലുകളോ നൽകുന്ന ഉടമസ്ഥാവകാശ രേഖയാണു പട്ടയം. കടലാസിൽ അച്ചടിച്ച പട്ടയങ്ങളാണ് ഇപ്പോഴുള്ളത്. ഇവ നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട റവന്യു ഓഫിസുകളിൽ പട്ടയ ഫയലുകൾ ഒരു പ്രത്യേക കാലയളവ് മാത്രമേ സൂക്ഷിക്കാറുള്ളൂ. ഇത്തരം ഫയലുകൾ നഷ്ടപ്പെട്ടാൽ രേഖകൾ കണ്ടെത്തി പകർപ്പുകൾ ലഭിക്കാത്തതു പരാതിക്കും ഇടയാക്കാറുണ്ട്. ഇതിനു പരിഹാരമാണ് ഇ-പട്ടയം.
Read More in Kerala
Related Stories
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
4 years, 3 months Ago
ബസ് നിരക്കുവർധന ഫെബ്രുവരി 1 മുതൽ
4 years, 7 months Ago
ആഘോഷങ്ങളില്ലാതെ ഇന്ന് തൃശ്ശൂര്‍ പൂരം
5 years, 3 months Ago
വ്യാജ ചികിത്സ തടയാൻ സിറ്റിസൻ ആപ്; ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങൾ ലഭിക്കും
4 years, 3 months Ago
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
4 years, 6 months Ago
ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്തംബര്‍ 30ന് കൊച്ചിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
4 years, 10 months Ago
Comments