2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ കേന്ദ്രം
4 years, 4 months Ago | 932 Views
കേരളത്തിലെ പ്രധാന റോഡുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നത് 2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ. അമിത വേഗത്തിനു തടയിട്ടു സംസ്ഥാനത്ത് അപകടങ്ങൾ 50% കുറയ്ക്കാനാണു കേന്ദ്ര നിർദേശം.
ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ്‌വെയർ തന്നെ പിഴയിടുന്ന രീതി വരുന്നതോടെ നിയമം കർശനമാക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ നേരിട്ടു കേന്ദ്രസർക്കാരിന്റെ സെർവറിലേക്കു പോകും. അവിടെനിന്നു പിഴയടയ്ക്കേണ്ട വിവരം വാഹന ഉടമയ്ക്ക് എസ്എംഎസ് ആയി എത്തുമ്പോൾ തന്നെ പ്രത്യേക കോടതിയിലേക്കും ചെല്ലും. ശുപാർശ ചെയ്തു പിഴ ഒഴിവാക്കാൻ സാധിക്കില്ലെന്നർഥം.
ഒരു വർഷം നാലായിരത്തിലധികമാണ് അപകട മരണങ്ങൾ. അമിത വേഗമാണു കേരളത്തിലെ റോഡുകളുടെ പ്രധാന വില്ലൻ. 2018ൽ ദേശീയപാതയിലെയും മറ്റും വേഗത്തിൽ മാറ്റം വരുത്തിയെങ്കിലും കേരളം 2014 പുറത്തിറക്കിയ ഉത്തരവിലെ വേഗനിയമമാണു പിന്തുടരുന്നത്. സ്കൂളുകൾക്കു സമീപം എല്ലാ വാഹനങ്ങളുടെയും വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്.
Read More in Kerala
Related Stories
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
4 years, 3 months Ago
കാതടയ്ക്കുന്ന ഹോണുകൾക്കു പിടിവീഴുന്നു; ഓപ്പറേഷൻ ഡെസിബെൽ
4 years, 8 months Ago
ഡോ. എ.ജി. ഒലീന സാക്ഷരതാമിഷൻ ഡയറക്ടർ
4 years, 2 months Ago
കെ-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്
4 years, 3 months Ago
അഞ്ച് കുട്ടികള്‍ക്ക് ധീരതക്കുള്ള ദേശീയ പുരസ്കാരം
4 years, 6 months Ago
Comments