സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും
11 hours, 3 minutes Ago | 10 Views
സഹകരണമേഖലയിൽ വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ആദ്യപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായതായി എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് വാടകയ്ക്കെടുക്കുക. നെടുമ്പാശ്ശേരി ആസ്ഥാനമായി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് വിമാനസർവീസ് നടത്തുക.
പദ്ധതിനടത്തിപ്പിനായി സഹകരണമേഖലയിൽ കമ്പനി രൂപവത്കരിക്കും. 200 സഹകരണസംഘങ്ങൾ രണ്ടുകോടിരൂപ വീതം ഓഹരിയെടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. മുഖ്യമന്ത്രി ചെയർമാനും സഹകരണമന്ത്രി വൈസ് ചെയർമാനുമായാണ് കമ്പനി രൂപവത്കരിക്കുക. സർക്കാരിന് ഇതിൽ ചെലവൊന്നുമില്ല. സർവീസ് വിജയകരമെന്നുകണ്ടാൽ കൂടുതൽ സർവീസ് നടത്തും.
ആഭ്യന്തരയാത്രകൾ ചെലവുകുറഞ്ഞതും വേഗമുള്ളതുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 72 പേർക്ക് കയറാവുന്ന വിമാനമാണ് ലക്ഷ്യമിടുന്നത്. വിമാനസർവീസിനൊപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ആലോചനയുണ്ട്. 3.20 കോടിരൂപയാണ് ഒരുവിമാനത്തിന് ഒരുമാസം ചെലവ് പ്രതീക്ഷിക്കുന്നത്. ഒരുവർഷം വിമാനത്തിൽ ഒരാൾപോലും കയറിയില്ലെങ്കിലും 32 കോടി രൂപമാത്രമേ നഷ്ടമുണ്ടാവുകയുള്ളൂ. ‘കോ- കേരളം’ വിമാനസർവീസ് എത്രയുംവേഗം തുടങ്ങാൻകഴിയുമെന്നാണ് പ്രതീക്ഷ. നിലമ്പൂർ-നഞ്ചൻകോട് റെയിൽവേപ്പാതയ്ക്കുവേണ്ടി പൊതുതാത്പര്യ ഹർജി ഫയൽചെയ്യാൻ ഉദ്ദേശ്യമുണ്ടെന്നും വിജയകൃഷ്ണൻ പറഞ്ഞു.
Read More in India
Related Stories
ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഡോര്‍ണിയര്‍ വിമാനം
4 years, 2 months Ago
രാജ്യത്തിന്റെ അഭിമാനം; ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറി
3 years, 11 months Ago
ധ്യാൻചന്ദ് കായിക സർവകലാശാലയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി
4 years, 6 months Ago
ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം
4 years, 2 months Ago
തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ
4 years, 5 months Ago
Comments