400 മീറ്റര്‍ നീന്തലില്‍ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്
4 years, 2 months Ago | 637 Views
വനിതകളുടെ 400 മീറ്റര്‍ നീന്തലില്‍ അമേരിക്കയുടെ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്. ശനിയാഴ്ച (ജൂൺ 18 )ഹംഗറിയില്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുമിനിറ്റ് 58.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലെഡേക്കി ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചത്. ലോകചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ 16-ാം സ്വര്‍ണമാണിത്.
കാനഡയുടെ സമ്മര്‍ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി. ഈയിനത്തില്‍ നേരത്തേ ചാമ്പ്യനായിരുന്ന ലെഡേക്കിക്ക് 2019 ലോകചാമ്പ്യന്‍ഷിപ്പിലും പിന്നീട് ഒളിമ്പിക്സിലും ഒന്നാമതെത്താനായിരുന്നില്ല. ഓസ്ട്രേലിയയുടെ യുവതാരം അരിയാന്‍ ടിറ്റ്മെസ് ഈയിടെ മൂന്നുമിനിറ്റ് 56.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലെഡേക്കിയുടെ റെക്കോഡ് തകര്‍ത്തിരുന്നു.
Read More in Sports
Related Stories
കരിയറിലെ രണ്ടു നിരാശകൾ സച്ചിൻ ടെൻടുൽക്കർ വെളിപ്പെടുത്തുന്നു
5 years, 2 months Ago
റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡിന് ലേലത്തിൽ ലഭിച്ചത് 55 ലക്ഷം രൂപ
5 years, 5 months Ago
IPL : 2021 - വിജയത്തോടെ തുടക്കം;റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
5 years, 5 months Ago
ഒളിംപിക്സ് മെഡല്‍ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക
5 years, 1 month Ago
യൂറോയിൽ ഇറ്റലി; ഫൈനൽ ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലിക്ക് യൂറോകപ്പ്
5 years, 2 months Ago
Comments