400 മീറ്റര്‍ നീന്തലില്‍ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍

2 years, 11 months Ago | 502 Views
വനിതകളുടെ 400 മീറ്റര്‍ നീന്തലില്‍ അമേരിക്കയുടെ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍. ശനിയാഴ്ച (ജൂൺ 18 )ഹംഗറിയില്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുമിനിറ്റ് 58.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലെഡേക്കി ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചത്. ലോകചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ 16-ാം സ്വര്‍ണമാണിത്.
കാനഡയുടെ സമ്മര്‍ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി. ഈയിനത്തില്‍ നേരത്തേ ചാമ്പ്യനായിരുന്ന ലെഡേക്കിക്ക് 2019 ലോകചാമ്പ്യന്‍ഷിപ്പിലും പിന്നീട് ഒളിമ്പിക്‌സിലും ഒന്നാമതെത്താനായിരുന്നില്ല. ഓസ്ട്രേലിയയുടെ യുവതാരം അരിയാന്‍ ടിറ്റ്മെസ് ഈയിടെ മൂന്നുമിനിറ്റ് 56.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലെഡേക്കിയുടെ റെക്കോഡ് തകര്‍ത്തിരുന്നു.
Read More in Sports
Related Stories
ഹോക്കിയില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ: തകര്‍പ്പന്‍ ജയവുമായി സിന്ധുവും ക്വാര്‍ട്ടറില്‍
3 years, 10 months Ago
ചരിത്രമെഴുതി ജബേയുറിന് മാഡ്രിഡ് ഓപ്പൺ കിരീടം
3 years Ago
ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്
3 years, 4 months Ago
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
4 years, 2 months Ago
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
3 years, 10 months Ago
Comments